Showing posts with label എന്‍റെ കേരളം. Show all posts
Showing posts with label എന്‍റെ കേരളം. Show all posts

Friday, January 8, 2010

ബെര്‍ളിയും ചില അല്‍പന്മാരും

ബെര്‍ലി തോമസ്‌ എന്ന ബ്ലോഗ്ഗര്‍, മലയാള ബ്ലോഗര്‍ മാരില് ശ്രധേയനാണ്‌, ബേര്‍ലിയുടെ പല രചനകളും ഏറെ പ്രചാരം നേടിയിട്ടുണ്ട്‌, പല പ്രസിധീകരണകളും അവ പ്രസിധീകരിചീട്ടുണ്ട്‌, ഈ മേയ്ലൂകളായി ലോകം മൊത്തം പ്രചരിച്ചിട്ടുണ്ട്‌ ഇപ്പോഴും പ്രചരിക്കുന്നു,

അടുത്ത കാലത്ത് ബെര്‍ലി എഴുതിയ 'നെയ്യപ്പ ദൂരന്തം ഒരു ന്യൂസ് അവര്‍ അവതരണം' എന്ന ഹസ്യ ലേഖനം ചന്ദ്രിക ദിനപ്പത്രം പുന പ്രസിിധീകരിച്ചിട്ടുണ്ട്‌ ബെര്‍ളിയുടെ പേരു വെച്ചു തന്നെ,
ഇതേ സാധനം കലാ കൌമുദി വാരികയുടെ പുതിയ ലക്കത്തില്‍ (vol : 36, issue 12) പ്രഭ നാരായണ പിള്ള അയച്ചു കൊടുത്തത്‌ എന്ന പേരില്‍ പ്രസിധീകരിച്ചിട്ടുണ്ട്‌

ഈ പ്രഭ നാരായണ പിള്ള പണ്ട് കല കൌമുദിയില്‍ പ്രവര്‍ത്തിച്ചിരുന്ന' മരിച്ചു പോയ എം പി നാരായണ പിള്ളയുടെ വിധവ ആണെന്ന് തോന്നുന്നു മുമ്പയില്‍ താമസിക്കുന്ന വയസ്സായ ആ ആയമ്മക്ക്‌ എവിടെ നിന്നോ കിട്ടിയ ഈമെയില്‍ വീട്ടില്‍ പതിവായി വെറുതെ കിട്ടുന്ന (ഭര്‍ത്താവിന്റെ പേരില്‍) പ്രസിധീകരണമായ കലാ കൌമുദിക്ക്‌ അയച്ചു കൊടുത്തിട്ടുണ്ടാകാം അതു കിട്ടിയ കലാകൌമുദിക്ക്‌ വിവിധ തസ്തികകളില്‍ എഡിറ്റര്‍മാറയി ആര്‍ പേര്‍ ഉള്ളാതായി വാരികയുടെ ആദ്യ പേജില്‍ തന്നെ അച്ചടിച്ചു വെച്ചിട്ടുണ്ട്‌

കെ സുകുമാരന്‍, പ്രസാദ് ലക്ഷ്മണന്‍, കെ ബാലചന്ദ്രന്‍, വി ടി ഷേല്‍വാരാജ്, പി ശശിധരന്‍, പി രവി കുമാര്‍.

കേരളത്തിലെ ഒരു ആനുകാലികത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ഇവര്‍ ആയിരക്കണക്കിനാളുകള്‍ വായിച്ച ബേര്‍ലിയുടെ ലേഖനം കണ്ടിട്ടില്ല!,
ചന്ദ്രിക പത്രം പുനപ്രസിധീകരിച്ചതും വായിച്ചിട്ടില്ല!
ഏതോ ഒരു ആയമ്മ അയച്ചു തന്നു, അതു കൊണ്ട് അവരുടെ പേര്‍ വെച്ചു പ്രസിധീകരിക്കുന്നു!

മേല്‍ പേരു വെച്ച എഡിറ്റര്‍ മാര്‍ എന്ന അല്‍പന്മാര്‍ ഇതും ഇതിലപ്പുറവും ചെയ്യും എന്നറിയാന്‍ ഇതേ ലക്കം വാരികയില്‍ സക്കറിയയുടെ ലേഖനത്തിന്റെ കൂടെ കൊടുത്ത ചിത്രങ്ങള്‍ കണ്ടാല്‍ മതി

ആവശ്യത്തിന്‌ സെക്സും ,വര്‍ഗീയാതയും, ഇപ്പൊഴിതാ മോഷണവും,
സാധനം വിറ്റു പോകാന്‍ മറ്റെന്ത് വേണം?


ബേര്‍ലിയെ വായിക്കാന്‍
berlytharangal.com

Thursday, January 7, 2010

ബസ്‌ ചാര്‍ജ്‌ വര്‍ധന വീണ്ടും!

ബസ്‌ ചാര്‍ജ്‌ വീണ്ടും വര്‍ധിപ്പിക്കുന്നു, കഴിഞ്ഞ കുറേ കൊല്ലങ്ങളായി കേരളത്തില്‍ നടന്നു വരുന്ന നാടകമാണ് അരങ്ങേറികൊണ്ടിരിക്കുന്നത്‌,
ചാര്‍ജ്‌ കൂട്ടണമെന്ന ഉടമകളുടെ ആവശ്യപ്പെടല്‍...., സൂചന സമരം..., കൂട്ടില്ല എന്ന മന്ത്രിയുടെ പ്രഖ്യാപനം..., അനിശ്ചിത കാല ബസ്‌ സമരം..., ജനം കുറച്ചു ദിവസം കഷ്ടപ്പെടുമ്പോള്‍ കൂട്ടിയാലും വേണ്ടിയില്ല ബസ്‌ ഓടിയാല്‍ മതിയായിരുന്നു എന്ന് ചിന്തിച്ച് തുടങ്ങും, ഉടനെ മുന്നണിയോഗം..., ചാര്‍ജ്‌ കുത്തനെ കൂട്ടുന്നു..., തുടര്‍ന്ന് ഭരണ- പ്രതിപക്ഷ കക്ഷികളുടെ യുവജന സംഘടനകള്‍ സമരത്തിന്‌ ഇറങ്ങും..., വീണ്ടും ചര്‍ച്ച..., കൂട്ടിയ ചാര്‍ജ്‌ പകുതി കുറക്കാന്‍ തീരുമാനം..., എല്ലാവര്‍ക്കും സന്തോഷം....! കേരളത്തിലെ മൂന്നരക്കോടി കഴുതകള്‍ക്ക്‌ (സാക്ഷാല്‍ കഴുതകള്‍ മാനനഷ്ടത്തിനു കേസ്‌ കൊടുക്കാരുത്‌ പ്ലീസ്, വിശേഷിപ്പിക്കാന്‍ വേറെ വാക്ക് കിട്ടാത്തത് കൊണ്ടാണ്) മുന്‍പില്‍ സ്ഥിരമായി നടക്കുന്ന നാടകമാണിത്‌

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഒരു ബൂര്‍ശ്വ ബസ് മുതലാളിയും, ഉടമകളുടെ സംഘടനാ ഭാരവാഹിയും ഒക്കെ ആയിരുന്ന ഈ കുറിപ്പുകരന്‌ , ഈ നാടകത്തിന്റെ തൊട്ട്‌ മുമ്പുള്ള മറ്റൊരു നാടകം കൂടി അറിയാം

ബസ് ഉടമ സംഘത്തിന്റെ നേതാക്കള്‍ മന്ത്രിയും പാര്‍ടിയിലെ വേണ്ടപ്പെട്ടവരുമായി ചര്‍ച്ച, എത്ര കൂട്ടിയാല്‍ എത്ര കൊടുക്കും? കൊടുക്കണം?, ഏകദേശ ധാരണ രൂപപ്പെട്ടാല്‍ ബസ് ഉടമസ്ഥര്‍ക്ക് സംഘടനയുടെ ഉത്തരവ്‌ വരും, ഇത്ര കൂട്ടും ഇത്ര കൊടുക്കണം, ബസ്സൊന്നിനു ഇത്ര രൂപാ , ലോംഗ് റൂട്ടില്‍ ഓടുന്നവര്‍ക്കും സിറ്റി ബസുകള്‍ക്കും, ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകും, കൊടുത്തെ പറ്റൂ, കൊടുക്കാത്തവന്റെ ബസ്‌ ഉധ്ദ്യോഗസ്ഥ ലോബി കൈകാര്യം ചെയ്യും, ഈ പിന്നാമ്പുര നാടകത്തിന് ശേഷമാണ്‌ അരങ്ങില്‍ മേല്പറഞ്ഞ നാടകം എത്തുന്നത്‌!

ഇക്കാര്യം കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം, എല്ലാപാറ്‍ടികള്‍ക്കും നേതാക്കന്മാര്‍ക്കും അറിയാം, പത്രക്കാര്‍ക്കും പോലീസുകാര്‍ക്കും അറിയാം, സാക്ഷാല്‍ ബാലകൃഷ്ണപിള്ള മന്ത്രിയായപ്പോള്‍ ബസ്സുകാരില്‍ നിന്ന് പിരിചചത്‌ അഞ്ചു കോടിയാണ്,(പിരിവില്‍ ഈ യുള്ലവനും പെടും, അടുത്ത കൊല്ലം ബസ്‌ വിറ്റു, ആ കച്ചവടം നിര്‍ത്തി)
മിണ്ടാന്‍ നിര്‍വഹമില്ലാത്ത പൊതുജനത്തിന്റെ മേല്‍ ജനാധിപത്യം നടത്തുന്ന കുതിര കയറ്റമാണിത്‌ .എന്നാണ് ഇതിനൊക്കെ ഒരു മാറ്റം?

തൊട്ടടുത്ത തമിഴ് നാട്ടില്‍ കേരളത്തിന്റെ പകുതിനിരക്കെ ഉള്ളൂ, എന്തു കൊണ്ട് ഇവിടെ കൂടുതല്‍?, അവിടെ കുറവ്? എന്താണു അടിസ്ഥാന പ്രശ്നം?, എന്നൊക്കെ പടിക്കേണ്ടതും ഉറക്കെ പറയേണ്ടതും ആരാണ്‌ ? ,

രാഷ്ട്രീയക്കാരോ ? , തൊട്ട്‌ മുകളിലെ നേതാവിന്റെയും, മത ജാതി നേതാക്കളുടെയും ആസനം തടവി അധികാരം കിട്ടാന്‍ പാഞ്ഞു നടക്കുന്ന വ്യക്തിതവും, രാജ്യ സ്നേഹവും തൊട്ട്‌ തീണ്ടിയിട്ടില്ലാത്ത അഭിനവ പൊതു പ്രവര്‍ത്തകന്‌ എവിടെ ഇതിനൊക്കെ നേരം?

പിന്നെ പത്രക്കാര്‍, ചാനലുകാര്‍?, അവര്‍ ബസ്‌ ചാര്‍ജ്‌ അന്വേഷിക്കാന്‍ പോകുന്ന നേരത്ത് സൂഫിയ മദനി എങ്ങാനും മൂത്രമൊഴിക്കാന്‍ പോയാലോ?, തല്‍സമയ കവറേജ് നഷ്ടമാവില്ലേ?

പിന്നെയാര്???, നമുക്ക്‌ പുതിയ താരോധയങ്ങള്‍ക്ക് കാത്തിരിക്കാം

തമസോമ ജ്യോതീര്‍ ഗമയാ !

കൂരിരുള്‍ നീങ്ങും പ്രകാശം പരക്കും !

Wednesday, December 23, 2009

"S" മണിയും കേരള പോലീസും

ഇന്നത്തെ ചൂടുള്ള വാര്‍ത്ത

രംഗം ഒന്ന് :

മാസങ്ങളായി കാണാതായ മഅദനിയുടെ സഹായി യൂസുഫ്‌ എന്ന മണി, മട്ടന്നൂര്‍ കോടതിയില്‍ വന്ന്, നേരിട്ട് മൊഴി കൊടുക്കുന്നു. "പോലീസിനെ പേടിച്ച് ഒളിച്ച്‌ കഴിയുകയായിരുന്നു, തന്നെ ആരും തട്ടികൊണ്ട്‌ പോയിട്ടില്ല, പോലീസില്‍ നിന്ന് രക്ഷിക്കണം " ഇതാണു മൊഴി

രംഗം രണ്ട്‌.

കോടതിയില്‍ നിന്നിറങ്ങിയ മനിയെ പോലീസ് ബലമായി പിടിച്ചു കൊണ്ട്‌ പോകുന്നു

രംഗം മൂന്ന്.

പോലീസ് പുറത്ത് വിട്ട മണി സൂഫിയക്കെതിരെ പത്രക്കരോട് സംസാരിക്കുന്നു, തന്നെ തട്ടികൊണ്ട്‌ പോയി ഒളിവില്‍ പാര്‍പിച്ചു, സിം കാര്‍ഡ് നശിപ്പിച്ചു എല്ലാം സൂഫിയ!

സ്വമേധയാ കോടതിയില്‍ മൊഴിനല്‍കിയ മനിയെ പോലീസ് പേടിപ്പിച്ചും പ്രലോഭിപ്പിച്ചും മൊഴിമാറ്റി പറയിപ്പിച്ചതാണോ?, അതിനല്ലേ സാധ്യത ?
പ്രത്യേകിച്ചും തെളിവുണ്ടാക്കാന്‍ എസ് കത്തി വരെ സ്വന്തമായി പണിയിപ്പിച്ച നമ്മുടെ കേരള പോലീസ്!

ഒന്നു കൂടി കൂട്ടി വായിക്കണം, കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മഅദനിക്കെതിരെ മൊഴികൊടുക്കാന്‍ പോലീസ് തന്നെ നിര്‍ബന്ധിച്ചു വെന്ന്, പത്തു കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന അയ്യപ്പന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്‌

സൂഫിയക്ക്‌ ജാമ്യം കിട്ടിയതില്‍ വിരലിപിടിച്ചു തങ്ങള്‍ക്ക്‌ പറയാനുള്ളത് ഒന്നു കൂടി പച്ചക്ക്‌ പറയാന്‍ എം ടി രമേഷിനേയും സുരേന്ദ്രാനെയും ന്യൂസ് അവറുകളില്‍ പങ്കെടുപ്പിച്ച് പൊലിപ്പിക്കുന്ന ചാനല്‍ തമ്പുരാക്കാന്‍ മാര്‍ക്ക്‌ ഇന്നും ചാകര തന്നെ!

Sunday, December 20, 2009

അപ്പൊ അതാണ് കാര്യം, ഉണ്ണിത്താനേ !

ഇന്നു രാവിലെ മുതല്‍ നമ്മുടെ കൈരളി ചാനല്‍ ആഘോഷിക്കുകയാണ്‌, രാജ്‌ മോഹന്‍ ഉണ്ണിത്താന്‍ വെടി വെച്ച കഥ, ഇന്നലെ രാത്രിയാണ്‌ സംഭവം. ഏകദേശം പത്തു കൊല്ലം മുമ്പ്‌ ഇതേപോലെ ഒരാഘോഷം നടന്നിരുന്നു, അന്നത്തെ നായകന്‍ കുഞ്ഞാലികുട്ടി ആയിരുന്നു, അന്നത്തെ ആഘോഷത്തില്‍ കൈരളി മാത്രമല്ല, ഏഷ്യനെറ്റും ഇന്ത്യവിഷ്യനും ഒക്കെ സജീവമായി പങ്കെടുത്തു, ഇന്നത്തെ ആഘോഷത്തില്‍ പക്ഷേ ഇവരൊന്നും ഇല്ല. എന്തായിരിക്കും കാരണം

ഒരു നേതാവിനെ ജനകള്‍ക്കിടയില്‍ അപഹസ്യനാക്കണ്ട എന്നു കരുതിക്കാണുമോ? എങ്കില്‍ അതു കുഞ്ഞാലികുട്ടിക്കും ബാധകമാണല്ലോ അപ്പോള്‍ അതല്ല കാര്യം പിന്നെന്തായിരിക്കും?, ആലോചിച്ചിട്ട്‌ ഒരു വ്യത്യാസമേ കാണുന്നുള്ളൂ, കുഞ്ഞാലികുട്ടി വെടിവെക്കാന്‍ ഉപയോഗിച്ച ആയുധത്തിന്റെ അറ്റത്ത്‌ അല്പം തൊലികളഞ്ഞിട്ടുണ്ട്‌, പിന്നെ ആയുധം എന്താവശ്യത്തിന് ഉപയോഗിച്ചാലും കഴുകി വെക്കും, ഉണ്ണിത്താന്‍ ഇതു രണ്ടും ചെയ്യില്ല. വേറെ വല്ല വ്യത്യാസ്‌വും ഉണ്ടോ കൂട്ടരെ ??

Thursday, December 17, 2009

വീണ്ടും ചില പത്രകാര്യങ്ങള്‍

ഒന്ന്

മലയാള മാധ്യമങ്ങള്‍ മുസ്‌ലിം വിരോധം പ്രകടിപ്പിച്ചുവെന്ന് സാമൂഹിക പ്രമുഖര്‍

Friday, December 18, 2009
ന്യൂദല്‍ഹി: ജുഡീഷ്യറിയെ മറികടന്ന് സൂഫിയ മഅ്ദനിയെ വിചാരണ ചെയ്തതിലൂടെ കേരളത്തിലെ മാധ്യമങ്ങള്‍ അവരുടെ മുസ്‌ലിം വിരോധം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് എഴുത്തുകാരും പത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അക്കാദമിക് രംഗത്തെ പ്രമുഖരുമടങ്ങുന്ന രാജ്യത്തെ 50ാളം പേര്‍ ദല്‍ഹിയില്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മലയാള മാധ്യമങ്ങള്‍ക്ക് പൊതുവായുള്ള മുസ്‌ലിം വിരോധത്തിന്റെ അടിസ്ഥാനത്തില്‍ വേണം സൂഫിയക്കെതിരായ പ്രചാരണത്തെ കാണാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു സന്ദര്‍ഭത്തില്‍ വരും ദിവസങ്ങളില്‍ അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പലതും ബലി കഴിക്കുമെന്നാണ് തങ്ങള്‍ ഭയക്കുന്നത്. അവര്‍ക്കെതിരായ അന്വേഷണത്തിന്റെ പേരില്‍ അത്തരം അന്യായം ഉണ്ടാകാതിരിക്കാന്‍ കൂട്ടായ ശബ്ദം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് ഇവര്‍ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ കുറെ വര്‍ഷമായി മുസ്‌ലിം സമുദായത്തിലെ നിരവധി ആക്ടിവിസ്‌ററുകളെയും വിദ്യാര്‍ഥികളെയും ഇത് പോലെ ഭീകരത ആരോപിച്ച് പ്രൊസിക്യൂട്ട് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. നിരവധി വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണ് അവരില്‍ പലരെയും നിരപരാധികളാണെന്ന് കണ്ടെത്തി പുറത്ത് വിട്ടത്. എന്നാല്‍ അക്കാലത്തിനിടയില്‍ അവരുടെ മൗലികാവകാശങ്ങള്‍ പലതും കവര്‍ന്നു. ജുഡീഷ്യറിയെ പോലും സ്വാധീനിക്കുന്ന തരത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വൈകാരിക കഥകളാണ് ഈ സംഭവങ്ങളില്‍ മീഡിയ മെനഞ്ഞത്. നീണ്ട പത്തുവര്‍ഷത്തെ വിചാരണയില്ലാത്ത തടവ് കഴിഞ്ഞ് ഭര്‍ത്താവ് അബ്ദു നാസര്‍ മഅ്ദനി പുറത്ത് വന്ന ശേഷമാണ് സൂഫിയക്കെതിരായ മാധ്യമ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതെന്ന് പ്രസ്തവന ചൂണ്ടിക്കാട്ടി.

പ്രമുഖ കവി സച്ചിദാനന്ദന്‍, ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അംഗം ജോണ്‍ ദയാല്‍, പെന്‍ഗ്വിന്‍ എഡിറ്റര്‍ ദിലീപ് രാജ്, സി.കെ വിശ്വനാഥന്‍, ദല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍മാരും അസിസ്റ്റന്റ് പ്രൊഫസര്‍മാരുമായ ശ്രീജിത തബസ്, ജെന്നി റൊവേന, ഹനി ബാബു, ക്രിസ്റ്റി, ബിന്ദു മേനോന്‍, പത്രപ്രവര്‍ത്തകരും എഴുത്തുകാരുമായ സിനിമാ പ്രവര്‍ത്തകരുമായ കെ.കെ. കൊച്ച്, ജി.പി രാമചന്ദ്രന്‍, രാജീവ് രാമചന്ദ്രന്‍, എം.ബി. മനോജ്, എം. റഷീദ്, റംലത്ത് കാവില്‍(മുംബൈ), സുഖ്‌വീന്ദര്‍ കൗര്‍, അശോക് നമ്പ്യാര്‍, എസ്. ആനന്ദ്, കെ.എം. വേണുഗോപാല്‍, ബിജു മോഹന്‍, എസ്. സഞ്ജീവ്, മനുഷ്യാവകാശ, ദലിത് പ്രവര്‍ത്തകരായ കാമയാനി ബാലി മഹാബല്‍, അനില്‍ തറയത് വര്‍ഗീസ്, ബോബി കുഞ്ഞു, സീമാ ദുഹാന്‍, കെ.കെ.ബാബുരാജ്, രേഖ രാജ്, സണ്ണി.എം കപിക്കാട്, മഹ്താബ് ആലം, കെ.സുനില്‍ കുമാര്‍, ഗ്രോ വാസു, ശിബി പീറ്റര്‍, ഗവേഷകരായ കെ.പി ഗിരിജ, ആര്യ കൃഷ്ണ രാമകൃഷ്ണന്‍, സ്മിത നായര്‍, കേശവ് എന്നിങ്ങനെ 45 പേരാണ് ഈ പ്രസ്താവനയിറക്കിയത്.

മുകളില്‍ കാണുന്ന റിപ്പോര്‍ട്ട് മാധ്യമം പത്രത്തില്‍ നിന്നാണ്, പ്രസ്താവന നടത്തിയ പ്രമുഖര്‍ മറ്റു പല വിഷയങ്ങളിലും നടത്തിയ പ്രസ്താവനകള്‍ മലയാള പത്രങ്ങള്‍ ഒന്നാം പേജില്‍ വാര്‍ത്താ ആക്കിയിട്ടുമുണ്ട്, പക്ഷേ ഈ പ്രസ്താവന മുഖ്യധാര പത്രങ്ങളില്‍ ഇല്ല.

എന്തായിരിക്കും കാരണം ???

മേരാ ഭാരത്‌ മഹാന്‍ !
.............................................................................................................................................................................................................
രണ്ട്‌

വിവാഹവാഗ്ദാനം നല്‍കി മതപരിവര്‍ത്തനം: തുടരന്വേഷണം തടഞ്ഞു

Posted on: 18 Dec 2009



കൊച്ചി:എം.ബി.എ. വിദ്യാര്‍ത്ഥിനികളെ വിവാഹവാഗ്ദാനം നല്‍കി മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതു സംബന്ധിച്ച കേസിലെ തുടരന്വേഷണം ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ഹൈക്കോടതി തടഞ്ഞു. ഈ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റരോപിതരായ എ. ഷഹന്‍ഷായും എം. സിറാജുദ്ദീനും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ ഈ ഇടക്കാല ഉത്തരവ്.

ഈ കേസില്‍ യുവതികളുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ അതില്‍ അവരെക്കൊണ്ട് ഒപ്പിടുവിക്കുകയും വിരലടയാളം വെയ്പിക്കുകയും ചെയ്ത പോലീസുദ്യോഗസ്ഥനെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. മൊഴിയില്‍ ഒപ്പ് വേണ്ടെന്നിരിക്കേ തിരുവനന്തപുരം കന്‍േറാണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്തധികാരത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് 23 നകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്റെ ഈ നടപടി ഞെട്ടിക്കുന്നതാണ് -കേസ് ഡയറി പരിശോധിച്ച കോടതി വ്യക്തമാക്കി.

മൊഴിയില്‍ ആരും ഒപ്പിടേണ്ടെന്നാണ് ക്രിമിനല്‍ നടപടിക്രമത്തിലെ 162-ാം വകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇവിടെ ഓരോ പേജിലും ഒപ്പ് മാത്രമല്ല വിരലടയാളവും ഉണ്ട്. അഭ്യസ്തവിദ്യരായ എം.ബി.എ. വിദ്യാര്‍ത്ഥിനികളെക്കൊണ്ട് വിരലടയാളം ഇടുവിച്ചത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഇത് നിയമവിരുദ്ധമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഇക്കാര്യം അറിയില്ലെന്നു കരുതാനാവില്ല. ഈ തെറ്റ് കണ്ടില്ലെന്ന് നടിക്കാനുമാവില്ല. നിയമവ്യവസ്ഥയെ ഇത്തരത്തില്‍ കളിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

മാതൃഭൂമി വാര്‍ത്തായാണിത്, തലക്കെട്ട്‌ ശ്രധിക്കുക, പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തല്‍ എന്ന കലാപരിപാടിക്ക് ഇന്നലെ വരെ ഈ പത്രം നല്‍കിയ ഒറ്റവാക്ക് ലവ് ജിഹാദ്‌ എന്നായിരുന്നു, വാര്‍ത്താ മുസ്ലിം വിരുധം അല്ലാത്തത്‌ കൊണ്ട് മാതര്ഭൂമി ജിഹാദ്‌ വിഴുങ്ങി

സമൂഹത്തില്‍ ശക്ത മായ ഭിന്ണിപ്പുകള്‍ ഉണ്ടാക്കുന്ന റിപ്പോര്‍ട്കള്‍ വേണ്ടക്കാ അക്ഷരങ്ങളില്‍ വിഷം പുരട്ടി എഴുതുകയും, അതേ ഹൈക്കൊടതിയില്‍ നിന്ന് സമൂഹത്തെ ഒന്നീപ്പിച്ചു നിര്‍ത്താന്‍ പറ്റുന്ന പ്രസ്ഥാവനകള്‍ വരുമ്പോള്‍ താമസ്കരിക്കുകയും ചെയ്യുക

പത്രപ്രവര്‍ത്തനംമണോ തമ്പ്ആനൂര്‍ സ്റ്റാന്ടിനു പരിസരത്തെ പിംപുകള്‍ ചെയ്യുന്ന പണിയാണോ കൂടുതല്‍ മാന്യം, വീരന്ത്രകുമാര്‍ സാറേ....

മേരാ ഭാരത്‌ വീണ്ടും മഹാന്‍!!

കോടിയേരിയും ചെന്നായ തന്നെ!

പോലീസ് സ്റ്റേഷനിലും ബോംബ്‌ ഉണ്ടാക്കും എന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആഭ്യന്തര മന്ത്രി ആയത് നമ്മുടെ പുണ്യം, സ്വന്തം മക്കളെ കാശ്‌ ഉണ്ടാക്കാന്‍ വിദേശത്തേക്ക്‌ വീടുകയും ആരാന്റെ മക്കളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും പാറ്‍ടി ഉണ്ടാക്കുകയും ചെയ്യുന്ന കോടിയേരി മാര്‍ക്ക്‌, പാരയായി വന്ന ടി എച്ച് ആര്‍ എം നെ, തീവ്രവാദം പറഞ്ഞു ഒതുക്കി, വര്‍ക്കല കോളനിയിലെ പാവങ്ങളെ ഇന്നുവരെ തെളിയിക്കപ്പെടാത്ത ഒരു കൊലപാതാകത്തിന്റെ പേരില്‍ ചവിട്ടി മെതിച്ചപ്പോള്‍ ഒന്നുറക്കെ ഒച്ചവെച്ചത്‌ ബി ആര്‍ പി ഭാസ്കര്‍ അടക്കമുള്ള മനുഷ്യവകാശ പ്രവര്‍ത്തകരാണ്‌. ഇപ്പോള്‍ അവര്‍ തീവ്രവാതി കളെ സഹായിക്കുന്നു എന്ന് കോടിയേരി പറയുന്നു, ശരിയാണ്, മനുഷ്യര്‍ക്കല്ലേ മനുഷ്യാവകാശം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരനും ദലിതനും മനുഷ്യരല്ലല്ലോ!, ഇല്ല കോടിയേരി ഞ്ഞജങ്ങളും മനുഷ്യരാണെന്ന് തന്റെ യോക്കെ ശവത്തില്‍ ചവിട്ടി നിന്ന് കൊണ്ട് അധസ്ഥിത ജനവിഭാഗം വിളിച്ചു പറയുന്ന കാലം ഏറെ വിദൂരമല്ല

മനോരമയുടെ മാതൃകാ പത്രപ്രവര്‍ത്തനം


Î¥ÆÈßæÏ çÌÞ¢æÌùßE çµØßW dÉÄßµæ{ æÕùáæÄ ÕßGá

- ØbL¢ çÜ~µX

Story Dated: Thursday, December 17, 2009 12:31 hrs IST

æµÞÜï¢: ÉßÁßÉß æºÏVÎÞX ¥ÌíÆáW ÈÞØV Î¥ÆÈßæÏ çÌÞ¢æÌùßEá æµÞÜïÞX dÖÎß‚ çµØßW ÕßºÞøÃ çÈøßG ¥Fá dÉÄßµæ{ÏᢠçµÞ¿Äß æÕùáæÄ ÕßGá.æµÞÜï¢ ¥ÄßçÕ· çµÞ¿ÄßÏáç¿ÄÞÃá ÕßÇß. æÄ{ßÕáµ{áæ¿ ¥ÍÞÕJßÜÞÃí §Õæø ÕßGÏ‚Äí.

çµØßW ¦æµ ®Gá dÉÄßµ{ÞÃí ©IÞÏßøáKÄí. øIá çÉV §çMÞÝᢠ²{ßÕßÜÞÃí.²øÞZ ÎøÃæMGßøáKá.

മുകളില്‍ കാണുന്നത്‌ മഅദനിയെയ് ബോംബ്‌ എറിഞ്ഞു കൊല്ലാന് ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടതതിന്റെ വാര്‍ത്തായാണ്‌, മഅദനീ വാര്‍ത്താകളുടെ ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ വരെ വായനക്കാര്‍ക്ക് നല്‍കുന്ന മനോരമ കാണിക്കുന്ന അടക്കവും ഒതുക്കവുമ് നോക്കുക, ഈ വാര്‍ത്തയിലെ ഏറ്റവും പ്രധാനപെട്ട രണ്ടു കാര്യങ്ങള്‍ മനോരമ മൂടിവെക്കുന്നു

1 . പ്രതികള്‍ ആര്‍ എസ് എസ്സ്‌ കാരാണ്‌

2 . മ്അദനി പ്രതികള്‍ക്ക് മാപ് കൊടുത്തു, സാക്ഷി പറയാന്‍ കോടതിയില്‍ പോകാത്തതു കൊണ്ടാണ് പ്രതികളെ വെറുതെ വിട്ടത്


വാര്‍ത്തയിലെ കാതലായ ഇക്കാര്യങ്ങള്‍ ടി വി യിലെ ഫ്ലാശ്‌ ന്യൂസില്‍ പോലും ഉണ്ട്‌ , പക്ഷേ മനോരമയിലില്ല


മാമ്മന്‍ മാപ്പിള പത്രം തുടങ്ങിയത്തിനു പകരം വേഷ്യാലയം തുടങ്ങിയിരുന്നെങ്കില്‍ ആ കുടുംബം തിന്നുന്ന ചോറിനു കുറച്ച്‌ കൂടി അന്തസ്സ്‌ ഉണ്ടാകുമായിരുന്നു


മേരാ ഭാരത്‌ മഹാന്‍



Wednesday, December 16, 2009

ഹെഡ്‌ലി സാറും, നസീര്‍ ഭീകരനും

രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബോംബെ ഭീകരാക്രമണമടക്കം ഇന്ത്യയിലെ ഒട്ടേറെ സ്ഫോടനക്കെസുകളിലെ സൂത്രധാരന്‍ എന്നു അന്വേഷണ ഏജന്‍സികള്‍ പറയുന്ന അമേരിക്കക്കാരന്‍ ഡേവിഡ് ഹെഡ്‌ലിയാണോ, തടിയന്റവിട നസീരണോ വലിയ ഭീകരന്‍?, ഡേവിഡ് ഹെഡ്‌ലിക്ക് വിസയും മറ്റു സഹായങ്ങളും ചെയ്തുകൊടുത്തവരാണോ, അതോ നസീര്‍ ഫോണില്‍ വിളിച്ച സൂഫിയ യാണോ വലിയ രാജ്യദ്രോഹി ?

കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ക്ക്‌ (ഇന്ത്യയില്‍ മൊത്തത്തിലും) പത്താം ക്ലാസ് പാസ്‌ ആകാത്ത നസീറാണു ഹേഡ്ലീയുടെ നേതാവ്‌, ഹെഡ്‌ലിക്ക്‌ ഇന്ത്യ യിലേക്ക് കടക്കാനുള്ള വിസയടക്കം അനുവദിച് കൊടുത്ത അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സ്‌ലെറ്റില്‍ നിന്ന് അതിന്റെ രേഖകള്‍ കാണാതായിറിക്കുന്നു, എന്നിട്ടും ഇന്ത്യന്‍ കോണ്‍സ്‌ലേറ്റ്‌ ഉദ്യോഗസ്ഥര്‍ ആരും സംശയത്തിന്റെ നിഴലില്‍ ഇല്ല. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ കാണുന്നുപോലുമില്ല എന്തായിരിക്കും കാരണം?

1 . ഇന്ത്യന്‍ കോണ്‍സുലറ്റ്ല്‍ മുസ്ലിം സ്ടാഫ് ഇല്ല.

2 . ഡേവിഡ് ഹെഡ്ലീ അമേരിക്കന്‍ ചരാനാണെന്ന് വ്യക്തമായിട്ടുണ്ട്‌, അമേരിക്കയുടെ സാമാന്ത രാജ്യമായ ഇന്ത്യയില്‍ എന്തു ചെയ്യണം ചെയ്യണ്ട എന്നു തീരുമാനിക്കുന്നത്‌ ഒബാമ ചക്രവര്‍ത്തിയാണ്‌. ഹെഡ്‌ലി സാറിനെ അവര്‍ തരില്ല അയാളുടെ ചൂണ്ടായിലെ കോളുത്ഓ കൊളുത്തിലെ ഇരയോ മാത്ര മായ നസീറിനെ കൊണ്ട് തൃപ്തിപ്പെട്ട്‌ കൊള്ളണം, കൊരാന് കഞ്ഞി കുമ്പില്‍ മതിയല്ലോ

3 . .......,

4 ........,

5.........

ആര്‍ക്കും പൂരിപ്പിക്കാം.

മേരാ ഭാരത്‌ മഹാന്‍ !

Monday, December 14, 2009

തടിയന്റവിട നസീറിനെ കൊല്ലുന്നത്തിനു മുമ്പ്‌ !

തടിയന്റവിട നസീര്‍ രാജ്യദ്രോഹിയാണ് അയാളെ കൊല്ലുമൊ അതോ കസബിനെ ഇട്ടത് പോലെ കോടികള്‍ മുടക്കി ജയിലില്‍ സൂക്ഷിക്കുമോ?, ഏതായാലും പോലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മണി മണി യായി ഉത്തരം നല്‍കുന്ന നല്ലവനായ അനുസരണയുള്ല ഈ രാജ്യദ്രോഹിയോട് ബഹുമാനപെട്ട പോലീസ് ഏമാന്മാര്‍ രണ്ടു ചോദ്യങ്ങള്‍ കൂടി ചോദിക്കണം
ഒന്ന്. എന്തിനു വേണ്ടിയാണ് ഇതൊക്കെ ചെയ്തത്‌? രണ്ട്‌. ആര്‍ക്ക്‌ വേണ്ടിയാണ് ഇതൊക്കെ ചെയ്തത്‌?,
രാജ്യത്തെ ഒരു തീവ്രവാദി യോടും ഇങ്ങനെ ചോദിച്ചതായി കേട്ടിട്ടില്ല, അവര്‍ പറഞ്ഞ മറുപടിയും നാം കേട്ടിട്ടില്ല, മുഖം മൂടി ക്കകത്ത് പോലീസ് കൊണ്ട്‌ നടക്കുന്നത്‌ തടിയന്റവിട നസീര്‍ എന്ന ക്രീമിനലിനെ ആണെങ്കില്‍, അയാള്‍ പറയുന്നതായി പോലീസ് പറയുന്ന, പത്രങ്ങളിലും ചാനലുകളിലും അടിച്ചു വരുന്ന, അവിടെ പൊട്ടിച്ചു ഇവിടെ പൊട്ടിച്ചു എന്ന കൂറ്റസമ്മത്ദങ്ങള്‍ സത്യമാണെങ്കില്‍, പോലീസ് ഈ രണ്ടു ചോദ്യങ്ങള്‍ക്ക്‌ കൂടി മറുപടി പറയണം, ഉന്നുന്ന ചോറിനോട് നന്ദിയുള്ല പത്രക്കാരും ചാനല്‍ തൊഴിലാളികളും ഈ ചോദ്യം ഉറക്കെ ചോദിക്കണം, നസീറിനുള്ള ചോദ്യപേപ്പറില്‍ ഇങ്ങനെ ഒരു ചോദ്യം ഇല്ലാതെ പോയത്‌ എന്തുകൊണ്ടാണ് ? , അതിനുള്ള ഉത്തരം നമുക്ക്‌ കിട്ടാതെ പോകുന്നതെന്തുകൊണ്ടാണ്?

മേരാ ഭാരത്‌ മഹാന്‍!

Thursday, November 26, 2009

പിണറായിയുടെ സ്വന്തം വീട്‌


കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി പിണരായിയുടെ വീട്‌ വിവാദം കൊഴുക്കുകയാണ്‌. ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പിണരായിക്ക് പ്രത്യേകിച്ച്‌ പണിയൊന്നും ഇല്ല (വരുമാനമുള്ള പണി )കോടിക്കണക്കിനു രൂപയുടെ വീടുണ്ട് എന്നാണ് ആരോപണം , ഏതോ ഗള്‍ഫ് മലയാളിയുടെ വീട്‌ പിണരായിയുടെ തലയില്‍ കെട്ടിവെച്ച്‌ ചില മറുനാടന്‍ മലയാളികള്‍ ഒരു പണി കൊടുത്തതാണു പുതിയ പുകില് !, കൈരളി ചാനല്‍ സംഗതി ശരിക്കും ആഘോഷിച്ചു ,
ഇമെയില്‍ വഴി പ്രചരിച്ച വീട്‌പിണരായിയുടേതല്ലെന്ന് ഉറപ്പ്‌. പിന്നെ പിണരായിയുടെ വീട്‌ ഏതാണ്‌? , വീട്‌ വിവാദം എന്നെന്നേക്കുമായി തീര്‍ക്കാന്‍ സ്വന്തം വീടൊന്ന് കാണിക്കുന്നതില്‍ എന്താണു കുഴപ്പം?, കൈരളി ചാനലിനു തന്നെ ചെയ്യാവുന്ന ഒരു ചെറിയ കാര്യം എന്തേ ചെയ്യുന്നില്ല?, "അച്ഛന്‍ പത്ായതിനടിയില്‍ പോലും ഇല്ല" എന്ന ഈ നിലപാട്‌ കണ്ടാല്‍ സ്വന്തം തലചോറ് എ കെ ജി സെന്ററില്‍ പണയം വെച്ചിട്ടില്ലാത്ത ആര്‍ക്കും ഒരു സംശയം തോന്നില്ലേ?,

Saturday, November 21, 2009

സൂക്ഷിക്കുക, തീന്മേശയില്‍ വിഷം !




"temIw Ct¶hsc IWvSp]nSn¨n«pÅXn h¨v Gähpw A]ISw]nSn¨ Hcp kmt¦XnIhnZybmWnXv. BWthmÀPs¯¡mÄ iàn IqSnbXv. F¦nepw bmsXmcp ]T\§tfm ap³IcpXepItfm CÃmsX Cu kmt¦XnIhnZysb Xpd¶phnSpIbmWn¶v. Pohs\¯s¶ \in¸n¡m³ IgnhpÅ Cu kmt¦XnIhnZybpsS A]ISs¯¡pdn¨v AXnsâ hàm¡Ä au\w ]men¡pIbmWv.



P\nXIamäw hcp¯n (P\än¡en tamUnss^Uv) kmt¦XnIhnZysb¡pdn¨p {]ikvX Atacn¡³ skbv^v ^pUv hàmhpw kzX{´ imkv{XKthjI\pamb \Xm³ _ämenbtâXmWv Cu hm¡pIÄ.
\à BtcmKyw, [mÀanIX, ]mcnØnXnI \ne\n¸v F¶o ASnØm\ Imcy§fn Du¶ns¡mWvSp Pohn¡m\pÅ \½psS AhImis¯ Cu kmt¦XnIhnZy tNmZyw sN¿p¶p. C¶p \½fn ]ecpw `£W¯n\mbn t\cn«p IÀjIscbà B{ibn¡p¶Xv. `t£ym¸¶§Ä DWvSm¡p¶ I¼\nIsfbmWv. CXp `t£ym¸¶w DWvSm¡p¶hcpw D]t`màm¡fpw X½nepÅ AIew hÀ[n¸n¨ncn¡bmWv.
Pn.Fw hn¯p¸mZn¸n¡p¶ I¼\nIÄ ]dbp¶ hmZapJ§fmWv kÀ¡mcpw Gäp]nSn¡p¶Xv. s\kvsebpw lnµpØm³ bq\n enhdpw t]mepÅ temtIm¯c Ip¯IIÄ X§Ä C¯cw D¸¶§Ä D]tbmKn¡psa¶mWv AÀYi¦bv¡nSbnÃmsX {Ko³]okn\p adp]Sn \ÂInbXv. ImUv_dn C´y Cu hnjb¯n Ct¸mgpw IpäIcamb au\¯nemWv. Cu I¼\nIÄ¡v bqtdm]y³ cmPy§fn C´ybn \n¶pw XnI¨pw hyXykvXamb \bamWpÅXv.
temI¯v Pn.Fw hnfIÄs¡Xntc IÀjIcpw ]cnØnXn kvt\lnIfpw k¶²{]hÀ¯IcpsaÃmw GIkzc¯n FXnÀ¸pambn cwKs¯¯nbncn¡bmWv. P\nXIamäw hcp¯nb `£yhkvXp¡sf bqtdm]y³P\X \ncmIcn¨pIgnªp.
P\nXIamäw hcp¯nb tNcphIfS§nb `t£ym¸¶§Ä



s\kvse C´y:
skdnemIv, emIvtämP³, s\kväw, s\kvse FhcnsU sshäv\À, s\kvse Énw an¡v, s\kvse Zln, s\kvIt^ ¢mknIv, ssatem, shkvänb, amKn \qUnÂkv, amKn tkmkkv, amKn ]n¨vt¡m, amKn amPnIv Iyq_vkv, s\kvse InävImäv, s\kvse a©v, s\kvse _mÀh¬, s\kvse F¢tbgvkv, t]mtfm, t__n ^pUvkv.
ImUv_dn C´y:
t_m¬hnä, UbdnanÂIv, ss^hvÌmÀ, s]ÀIv, F¢tbgvkv, Pwkv, skent{_j³, ImUv_dn ss_ävkv, lmÄkv, Kwkv
{_n«m\nb C³Ukv{Sokv:
ssSKÀ, anÂIvam³, KpUvtU, Ubven {^jv, {_Uv Bâv dkvIvkv, Ip¡okv, tI¡vkv, _«À, Zln

sItÃmMv C´y:
sItÃmMvkv tIm¬^vsfIvkv
At{Km sSIv ^pUvk:v
k¬t{Um]v k¬^vfhÀ HmbnÂ, {InÌÂ, cXv h\kv]Xn, kpZmw (aÌmÀUv HmbnÂ), BIväv II t]m]vtIm¬, ]pÍnMv anIvkv, kznkv anIvkv (sImt¡m anIvkv)
]mÀse t{]mUIvävkv:
]mÀsePn, {ImIvPmIv, amPnIvkv, samWmt¡m, ]mÀse 20þ20, Ip¡okv, sslUv Bâv koIv, ]mÀse amcn, anÂIviàn, saeUn, amt¦mss_äv, t]m¸n³kv, Inkvan tSm^n, Sp C³ h¬ F¢tbgvkv, knIvkÀ, aÌv ss_äv
_mw_nt\m At{Km C³Ukv{Sokv:
shÀanskÃn, ASþAS/ssdkv AS, kq¸vkv, \wIo³kv, kzoävkv, _mw_nt\m ]Ì, C³Ìâv anIvskkv, s»¬UUv kvss]kkv.
tKmZvsdPv ^pUvkv:
\q{Sn³, kvamÀ«v IpIv sSmamtäm ]qcn, tKmZvsdPv tImIvssSÂ, tKmZvsdPv So, tKmZvsdPv Hmbn Bâv tKmZvsdPv h\kv]Xn.
lnµpØm³ bq\n enhÀ:
{_qIvt_m¬Uv, {_qIvt_m¬Uv {_q, en]vä¬. Inkm³, A¶]qÀW, Izmfnän hmÄkv.
k^Â:
{^jv {^q«vkv, {^jv shPnä_nÄkv, sF.Iyq.F^v shPnä_nÄkv, ]n¡nÄkv, PmapIÄ, sSmamtäm ^pUvkv, kvIzmjv, {^q«v{Un¦vkv.


Monday, November 2, 2009

വര്‍ക്കല ദളിതനോട് പറയുന്നത്



മനസാക്ഷിയുള്ള മലയാളികള്‍ ഈ വീഡിയോ ക്ലിപുകള്‍ കാണണം.
എന്നിട്ട് സ്വയം ചോദിക്കണം ഞാന്‍ ആരാണെന്ന്?

കണ്ടുവോ ?, ഇതാണ് വര്‍ക്കലയില്‍ നടന്നത്, കേരളത്തില്‍ മാത്രമല്ല , ഇന്ത്യ ഒട്ടുക്കും ഇതാണ് നടക്കുന്നത്, സവര്‍ണന്റെ പാര്‍ടികള്‍, തല്ലു കൊള്ളാനും, കൊടുക്കാനും കുത്ത് കൊണ്ട് ചാവാനും പാവപെട്ട ദളിതന്‍ അഥവാ പട്ടിക ജാതിക്കാരന്‍,

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്‍റെ, പിന്നാമ്പുറവും ഇത് തന്നെയാണ്, സി പി എം ആയാലും ആര്‍ എസ് എസ് ആയാലും കോണ്ഗ്രസ് ആയാലും കൊല്ലുന്നവനും, ചാവുന്നവനും പട്ടിക ജാതിക്കാര്‍, അവര്‍ക്ക്‌ സ്വബോധം വരാതിരിക്കാന്‍ കള്ളും കഞ്ചാവും നല്‍കി കൊണ്ട് നടക്കുന്ന ഏമാന്മാര്‍, ദളിതന്‍ സ്വയം തിരിച്ചറിഞ്ഞ് പട്ടിയുടെ ജീവിതത്തില്‍ നിന്ന് മനുഷ്യന്റെ ജീവിതത്തിലേക്ക് ഉയരാന്‍ ശ്രമിച്ചപ്പോഴൊക്കെ മാന്യന്മാരുടെ പൊതു സമൂഹം അവരെ തല്ലി തകര്‍ത്തിട്ടുണ്ട്, ദളിതന്റെ മെക്കിട്ടു കേറാന്‍ അവരെല്ലാം ഒന്നാണ്, വര്‍ക്കലയില്‍ സംഭവിച്ചത് പോലെ,

വര്‍ക്കല സംഭവം ദളിതനോട് ചിലത് ചോദിക്കുന്നുണ്ട്., താങ്കളോടും

? കേരള പോലീസും ശിവസേനയും ചേര്‍ന്ന് പാവപെട്ട മനുഷ്യരെ നിഷ്ടൂരം ചവിട്ടി മെതിച്ചിട്ടും, സുകുമാര്‍ അഴീക്കോട് മുതലുള്ള സാംസ്കാരിക നേതാക്കള്‍ എന്തെ ഒന്ന് പ്രതികരിച്ചില്ല

? പട്ടിക്കും കുരങ്ങനും ആവാസവ്യവസ്ഥിതിയില്‍ ഇടം തേടുന്നവര്‍ ദളിതന്റെ ആവസത്തിനു നേരെ ആക്രമണ മുണ്ടായപ്പോള്‍ എന്തെ മിണ്ടിയില്ല.

? ശിവസേനക്കാര്‍ വാളെടുത്ത്‌ തന്നു വെട്ടാന്‍ പലതവണ പലസ്ഥലത്തും പറഞ്ഞയച്ചു എന്ന് യുവാവ് പോലീസിനും പത്രക്കാര്‍ക്കും മുമ്പില്‍ പറഞ്ഞിട്ടും ശിവസേന യെ ക്കുറിച്ച് എന്തെ ഒരാള്‍ക്കും പരാതിയില്ല

? തീവ്രവാദത്തിന്റെ വേരുകള്‍ ചികഞ്ഞു, വ്യതസ്ത രാഷ്ട്രീയക്കാരെയും സാംസ്കാരീക വായാടി കളെയും കൂട്ടി ചര്‍ച്ചകള്‍ പൊലിപ്പിക്കുന്ന വേണുവും നികേഷും അടക്കമുള്ള ചാനല്‍ പ്രഭ്രുതികള്‍ക്ക് എന്തേ മിണ്ടാട്ടമില്ല

? പാവപ്പെട്ടവന്‍റെ പാര്‍ടികളായ വിവിധ കമ്മുനിസ്റ്റ്‌ പാര്‍ടികള്‍ക്കും അനക്കമില്ല

? നസ്രാണിയുടെ നിസംഗത ജന്മസിദ്ധമയിട്ടുന്ടെന്കിലും പ്രതിപക്ഷ നേതാവെന്ന പദവിയുടെ അന്തസ്സ് ഓര്‍ത്തെങ്കിലും ഉമ്മന്‍ചാണ്ടി തിരിഞ്ഞു നോക്കിയില്ല.

?ഞങ്ങളെ ഒറ്റപ്പെടുത്തുന്നു തീവ്ര വാദികളാക്കുന്നു എന്നൊക്കെ പകലന്തിയോളം വിളിച്ചു പറയുന്ന മുസ്‌ലിം സമുദായത്തിന്റെ മുഖ്യ ധാരയില്‍ നിന്ന് ആരും വര്‍ക്കലയിലേക്ക് ചെന്നില്ല!

?പാവപ്പെട്ടവന്‍റെ കണ്ണീര്‍ ഒപ്പാനും സൌഹാര്‍ദം ഉണ്ടാക്കാനും നടക്കുന്ന അമ്മമാരും അച്ചന്മാരും തങ്ങമാരുമോന്നും, ദൈവത്തിന് പോലും വേണ്ടാത്ത പട്ടിക ജാതിക്കാരനെ പോലീസ് ചവിട്ടി കൂട്ടിയത്‌ കണ്ടതെ യില്ല !

ഇക്കൂട്ടരില്‍ ആരുടെ കൂടെയാണ്, ആരുടെ ആളാണ് സുഹൃത്തെ താങ്കള്‍ ?

ദളിത് സമൂഹത്തിനു ബോധ്യ പ്പെടെണ്ട ചില വസ്തുതകളുണ്ട് ,
നിങ്ങളോടൊപ്പം നിങ്ങള്‍ മാത്രമേ ഉണ്ടാകൂ, സാംസ്കാരിക നായകരെന്നു വിളിക്കപ്പെടുന്ന വരില്‍ മിക്കവാറും വെറും നായകളാണ്, സവര്‍ണറെ പണത്തിനും പതവിക്കും മുമ്പില്‍ വാലാട്ടുന്ന വെറും നായകള്‍,
നിറമുള്ള കള്ളും നിറമുള്ള പെണ്ണും കിട്ടുമെങ്കില്‍ എന്തും എഴുതുകയും പറയുകയും ചെയ്യുന്ന , എമാന്മാര്‍ക്ക് ഇഷ്ടമില്ലാത്തതൊക്കെ മൂടി വെക്കുന്ന ചെറ്റകളാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ ,
കൂടപ്പിറപ്പിനെ കൂട്ടിക്ക്കൊടുത്തും അധികാരം കിട്ടിയാല്‍ മതി എന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാരാണ് നിങ്ങള്ക്ക് ചുറ്റും
അധികാരത്തില്‍ ഇരിക്കുന്നവന്റെ ആസനം നക്കുന്ന, മത-രാഷ്ട്രീയ വര്‍ഗ്ഗീയ വാദികളാണ് ഇവിടത്തെ പോലീസുകാര്‍,
ആടിനെ പട്ടിയെന്ന് വിളിച്ച്, പിന്നെ പേപട്ടി എന്ന് വിളിച്ച് തല്ലികൊല്ലുന്ന വര്‍, നിങ്ങളെ തീവ്ര വാദി കളാക്കി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കും, മുസ്‌ലിം കളോട് ചെയ്യുന്ന പോലെ

എല്ലാ പ്രതിബന്ധങ്ങളെയും തട്ടിയകറ്റി പൊരുതുക, നിങ്ങള്‍ക്ക് വേണ്ടിയല്ല നിങ്ങളുടെ മക്കള്‍ക്ക്‌ വേണ്ടി അടുത്ത തലമുറയ്ക്ക് വേണ്ടി, ദൈവം നിങ്ങളോട് ഒപ്പമാണ് , അതുകൊണ്ടാനവന്‍, ബി ആര്‍ പി ഭാസ്കരിനെയും , പി എ പൌരനേയും, കൃഷ്നയ്യരെയും... പോലെ കുറെ നീതി ബോധ മുള്ള മനുഷ്യരെ നിങ്ങള്‍ക്കിടയില്‍ ജീവിപ്പിക്കുന്നത്‌, പൊരുതുക, ആയുധം കൊണ്ടല്ല, മനശക്തി കൊണ്ട് നാളെകള് നിങ്ങളുടെതാവണം , മറ്റേതൊരു മനുഷ്യനെയും പോലെ അന്തസ്സുള്ള ജീവിതം നിങ്ങള്‍ക്കും അവകാശപെട്ടതാണ്,

ജയ്‌ ഭീം

Saturday, October 17, 2009

ലവ് ജിഹാദ് ചില ചോദ്യങ്ങള്‍


ഒന്ന്. ലോകത്തെ എല്ലാ മനുഷ്യരും മുസ്‌ലിംകള്‍ ആവണമെന്ന് അല്ലാഹു താല്പര്യപ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ എല്ലാവരെയും മുസ്ലിംകളായി സൃഷ്ടിച്ചാല്‍ പോരായിരുന്നോ?, എന്തിന്, വേറെയും കുറെ മതക്കാരെ ജീവിപ്പിക്കുന്നു ?, അതോ മറ്റു മതക്കാര്‍ അല്ലാഹുവിന്റെ പരിധിക്ക്‌ പുറത്താണോ?
രണ്ട്. ഇതേ ചോദ്യം ക്രിസ്ത്യാനികള്‍ക്കും, ഹിന്ദുക്കള്‍ക്കും , മറ്റെല്ലാ മതക്കാര്‍ക്കും ബാധകമല്ലേ ? അവരുടെ യൊക്കെ ദൈവങ്ങള്‍ എന്തിന് കുറെ മതങ്ങളെയും മനുഷ്യരെയും നില നിര്ത്തുന്നു? അതോ ഇതൊക്കെ അവരുടെ ദൈവങ്ങളുടെയും പരിധിക്ക്‌ പുറത്താണോ?,
മൂന്ന്. ലോകത്ത്‌ നൂറ്റി ഇരുപത്‌ കോടിയിലേറെ മുസ്‌ലിംകളും അതിലേറെ ക്രിസ്ത്യാനികളും , അമ്പതു കോടിയിലേറെ ഹിന്ദുക്കളും ഉണ്ടെന്നാണ്‌ ഏകദേശ കണക്ക്‌ , ഇവരില്‍ പലരും മതം എന്തെന്നും ദൈവം എന്തെന്നും അറിയാത്ത, ചിന്തിക്കാത്ത പട്ടിണി പാവങ്ങള്‍ , ഇവരെ മതം പഠിപ്പിക്കുകയും പട്ടിണി മാറ്റുകയും ചെയ്യുന്നതിനേക്കാള്‍ ദൈവത്തിനിഷ്ടം മതത്തിലേക്ക് വീണ്ടും ആളെ കൂട്ടുന്നതിലാണോ?
നാല്. ഹിന്ദുവായ ഒരു അക്രമിയായ മനുഷ്യനും നല്ലവനായ ഒരു മുസ്ലിമും ശിവന്റെയോ കൃഷ്ണന്റെയോ മുന്പിലെത്തിയാല്‍ ആരെയാകും അവര്‍ പരിഗണിക്കുക,?
അക്രമിയായ മുസ്‌ലിമിനെ സ്വര്‍ഗത്തില്‍ വിട്ട് മാന്യമായി ജീവിച്ച ഒരു ഹിന്ദു വിനെ നരകതിലേക്ക് അയക്കുമോ അള്ളാഹു?,
വൃത്തികെട്ട ജീവിതം നയിച്ച ഒരു കൃസ്ത്യാനിയെ സ്വര്‍ഗ്ഗത്തില്‍ അയച്ച് , അന്തസായി ജീവിച്ച ഹിന്ദു വിനെയോ മുസ്ലിമിനെയോ നരകത്തില്‍ വിടാന്‍ ക്രിസ്തു തയ്യാറാകുമോ?,
മനുഷ്യനുള്ള സാമാന്യ ബുദ്ധിയെങ്കിലും ദൈവത്തിനു ഇല്ല എന്നാണോ വിശ്വസിക്കേണ്ടത്?
അഞ്ച്. ലവ് ജിഹാദ് പോലുള്ള സമസ്യകള്‍ പടച്ചുവിട്ടു സമൂഹത്തെ വിഭജിച്ച് അധികാരത്തില്‍ എത്തേണ്ടത് രാഷ്ട്രീയക്കാരുടെ ആവശ്യമാവം , ഒരല്പം വര്‍ഗ്ഗീയത സൂക്ഷിക്കുന്ന ഒരു ജഡ്ജിക്കും കിട്ടിയ അവസരം പ്രയോജനപ്പെടുത്തി തന്‍റെ വര്‍ഗ്ഗ വെറി പുറത്തെടുക്കാം, മുമ്പും ഇന്ത്യയില്‍ ഇത് സംഭവിച്ചിട്ടുണ്ട്, പക്ഷെ കേരളം പോലൊരു നാട്ടില്‍ സെക്യുലരിസ്റ്റുകള്‍ എന്ന് നാം വിചാരിക്കുന്ന പത്രക്കാര്‍ എന്തിനീ വിട് വേല ചെയ്യുന്നു. കൌമുദി യും മംഗളവുമൊക്കെ മഞ്ഞ പത്രം കളിക്കുമ്പോള്‍, സത്യം വിളിച്ചു പറയാനും സാമൂഹ്യ ഐക്യത്തിന്‍റെ കാവല്‍ക്കാര്‍ ആകാനും മുഖ്യ ധാര മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടാവുന്നില്ലെന്നത് എത്ര നിരാശ ജനകമാണ് ?, ആരെയാണ് ഇവര്‍ പ്രീതി പെടുത്തുന്നത്,? ഭയക്കുന്നത്,? ഇങ്ങനെ പത്രപ്രവര്‍ത്തനം നടത്തുന്നതിനെക്കാള്‍ നല്ല പണിയല്ലേ തമ്പാനൂര്‍ ബസ്‌ സ്ടാന്റിലെ പിമ്പുകള്‍ ചെയ്യുന്നത്?

Thursday, October 15, 2009

യൂ ടൂ സെബാസ്റ്റ്യന്‍ പോള്‍ !

രാഷ്ട്രീയക്കാര്‍ ഏറെയുണ്ട് നമ്മുടെ നാട്ടില്‍, സത്യത്തില്‍ ഇവരെയൊക്കെ പാര്‍ടിക്കാര്‍ എന്നാണ് വിളിക്കേണ്ടത്, പാര്‍ടി താല്‍പര്യങ്ങല്‍ക്കപ്പുറം രാഷ്ട്ര താല്‍പര്യങ്ങളില്‍ ഒരു താല്‍പര്യവും കാണിക്കാത്തവരെ രാഷ്ട്രീയക്കാര്‍ എന്ന് വിളിക്കേണ്ടി വരുന്നത് നമ്മുടെ മറ്റൊരു ഗതി കേട്‌ !


വെറുമൊരു പാര്‍ടിക്കാരന്‍ എന്നതിലപ്പുറം ഒരു രാഷ്ട്രീയക്കാരന്‍ എന്ന് വിളിക്കാനുള്ള യോഗ്യത സെബാസ്റ്റ്യന്‍ പോളിനുണ്ട് എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു, പാര്‍ടിക്കുവേണ്ടി തല്ലി, തല്ലുകൊണ്ടു, കുത്തി, വിഴുപ്പലക്കി, ആസനം താങ്ങി , പാരവെച്ചു തുടങ്ങി യ അടിസ്ഥാന യോഗ്യതകല്‍ക്കപ്പുറം അധ്യാപകന്‍, വക്കീല്‍, മാധ്യമ വിചാരക്കാരന്‍ തുടങ്ങി തലയില്‍ ആള്‍ പാര്‍പ്പമുള്ളവര്‍ ചെയ്യുന്ന ചില പണികളൊക്കെ ചെയ്യുന്ന ടി യാനെ കുറിച്ച അങ്ങനെ യൊരു ധാരണ ഉണ്ടാവുക സ്വാഭാവികം, പക്ഷെ കഴിഞ്ഞ യാഴ്ച ഇന്ത്യ വിഷനിലെ മുഖാ മുഖത്തില്‍ പോളിന്‍റെ ടയലോഗ് ശരിക്കും ഞെട്ടിച്ചു കളഞ്ഞു

"എരനാകുളത്ത് വീണ്ടും മത്സരിക്കാന്‍ കഴിയും എന്ന്‍ ന്യായ മായും പ്രതീക്ഷിച്ചിരുന്നു, അതിനു വേണ്ടി മണ്ഡലത്തില്‍ പല പ്രവര്‍ത്തനങളും നടത്തുകയും ചെയ്തു, ഇല്ലായിരുന്നെങ്കില്‍ അഞ്ചുകൊല്ലം സുഖിച്ചു നടന്നാല്‍ പോരായിരുന്നോ ഇത്ര ബുദ്ധി മുട്ടേണ്ട കാര്യമെന്താണ്?"

പിണറായി, കോടിയേരി, മുരളി, മാണി, കുഞ്ഞാലിക്കുട്ടി ......, ഈ പട്ടികയില്‍ നിന്ന പുറത്തു കടക്കാനുള്ള ഒരു യോഗ്യതയും തനിക്കില്ലെണ്ണ്‍ വിളിച്ചു പറഞ്ഞല്ലോ സെബാസ്റ്റ്യന്‍ പോളെ താങ്കള്‍!, അഞ്ചു കൊല്ലം സുഖിക്കുകയാണ്‌ ലക്‌ഷ്യം വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നു , പൊതു ജനം കേള്‍ക്കെ മനസ്സിലിരിപ്പ്‌ വിളിച്ചു പറയാതിരി ക്കാനെങ്കിലുമുള്ള മാന്യത കാണിക്കേണ്ടതായിരുന്നു മിസ്റ്റര്‍ പോള്‍! , കഷ്ടം !

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.