Wednesday, February 24, 2010

ഹെഡ്ലിയുടെ സ്വന്തം മാതൃഭൂമി!!

'ഹെഡ്‌ലി കഴിഞ്ഞ വര്‍ഷം പുണെ സന്ദര്‍ശിച്ചു'
Posted on: 25 Feb 2010

ന്യൂഡല്‍ഹി :ഭീകരനെന്ന് ആരോപിക്കപ്പെട്ട് അമേരിക്കയില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മുംബൈ ഭീകരാക്രമണത്തിനു ശേഷം പുണെ സന്ദര്‍ശിച്ചതായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്കു വിവരം കിട്ടി. ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതാണിത്.

കഴിഞ്ഞ മാര്‍ച്ചില്‍ പുണെയിലെത്തിയ ഹെഡ്‌ലി അവിടത്തെ ഓഷോ ആശ്രമവും നാഷണല്‍ ഡിഫന്‍സ് അക്കാദമിയും വീഡിയോയില്‍ പകര്‍ത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ രക്ഷാഭവനെപ്പറ്റിയും ഹെഡ്‌ലി വിവരങ്ങള്‍ ശേഖരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയില്‍ ഹെഡ്‌ലിക്ക് പങ്കുണ്ടെന്ന് അമേരിക്ക ആരോപിച്ചിട്ടുണ്ട്.

ഹെഡ്‌ലി അമേരിക്കയുടെ 'ഡബിള്‍ ഏജന്റാ'ണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു. ഇയാളെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ അഭ്യര്‍ഥന അമേരിക്ക ഇതേവരെ സ്വീകരിച്ചിട്ടില്ല

മാതൃഭൂമി പത്രത്തില്‍ നിന്ന് തന്നെ യുള്ലതാണ് മുകളില്‍ കാണുന്ന റിപോര്‍ട്ട്, റിപോര്‍ടിലെ മര്യാദ കണ്ടോ?, "ഭീകരന്‍ എന്ന് ആരോപിക്കപേട്ട് ജയിലില്‍ കഴിയുന്ന ഹെഡ്ലീ", ഹെഡ്ലീക്കെതിരെ യുള്ല ആരോപണങ്ങള്‍ തെളിയിക്കപെടാത്ിടത്തോളം അയാള്‍ അരൊപിതന് മാത്രമാണ്‌, പക്ഷേ തീവ്രവാദം ആരോപിച്ച്‌ കോഴിക്കോട്ടും കണ്ണൂരിലുമൊക്കെ ജയിലില്‍ കഴിയുന്ന ചെറുപ്പാക്കാര്‍ കൊടും ഭീകരാരണ്, അവര്‍ക്ക് മാതൃഭൂമി സംശയത്തിന്റെ ആനുകൂല്യമ് നല്‍കുന്നില്ല, കാരണം നസീറും ഷഫാസും ഫൈസലുമൊക്കെ മുസ്ലിം പേരുള്ളവരാണ്,

ഹെഡ്ലീ അമേരിക്കയുടെ ഡബിള്‍ ഏജെന്റ്‌ ആണെന്ന് ഇന്ത്യ കൂറ്റപ്പെടുത്തുന്നു എന്നും മാതൃഭൂമി പറയുന്നു, പറഞ്ഞത് മാതൃഭൂമി ആയത്കൊണ്ട് ദേശസ്നേഹികള്‍ ക്ഷമിക്കും വല്ല മാധ്യമമോ തേജാസ്സോ ഒക്കെ ആണെങ്കിലോ?

തൊട്ട്‌ മുന്പത്തെ പോസ്റ്റില്‍ മാതൃഭൂമിയെ കുറിച്ച്‌ ഞാന്‍ പ്രകടിപ്പിച്ച സംശയം ബലപ്പെടുകയാണോ ?


മേരാ ഭാരത്‌ മഹാന്‍.

2 comments:

  1. :)

    പത്രത്തില്‍ എന്തും എഴുതാം എന്ന് മാതൃഭൂമി നമ്മുക്ക് കാണിച്ചു തരുന്നു ....
    മനോരമയും മോശമല്ല..

    എടവന്കാട് ആളുകള്‍ ചെയ്ത പോലെ ബഹിഷ്കരണം ആണ് വേണ്ടത് ...
    http://vallikkunnu.blogspot.com/2010/02/blog-post_25.html

    ReplyDelete

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.