Sunday, February 14, 2010

മാതൃഭൂമിയുടെ സ്വന്തം ഇന്ത്യന്‍ മുജാഹിദീന്‍

പുണെ സ്‌ഫോടനം: പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍

പ്രവീണ്‍കൃഷ്ണന്‍

ന്യൂഡല്‍ഹി: പുണെയില്‍ ഓഷോ ആശ്രമത്തിനടുത്തുള്ള ജര്‍മന്‍ ബേക്കറിയില്‍ ശനിയാഴ്ചയുണ്ടായ വന്‍സ്‌ഫോടനത്തിനു പിന്നിലെ കൈകള്‍ ആരുടെതെന്ന് വ്യക്തമായിട്ടില്ലെങ്കിലും സംശയത്തിന്റെ കരിനിഴല്‍ നീളുന്നത് ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ നേര്‍ക്കാണ്. ലഷ്‌കര്‍-ഇ-തൊയ്ബയും ജമാ അത്തുദ്ദവയും സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.

മുംബൈ ഭീകരാക്രമണപരമ്പരയുടെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടാകാമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി പി.ചിദംബരം സൂചിപ്പിച്ചു. എന്നാല്‍, അന്വേഷണത്തിനുശേഷമേ ലഷ്‌കറിനോ ഇന്ത്യന്‍ മുജാഹിദീനോ ഇതുമായി ബന്ധമുണ്ടെന്ന് തീര്‍ത്തുപറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ രാജ്യമെങ്ങും അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.........



ഇന്നത്തെ(15/02/2010) മാതൃഭൂമി പത്രത്തിന്റെ ലീഡ് വാര്‍ത്തയില്‍ നിന്നുള്ള ആദ്യത്തെ രണ്ടു പാരഗ്രാഫാണ് മുകളിലുള്ളത്

റിപോര്‍ട്ട് ഒന്നു കൂടി വായിച്ചു നോക്കൂ

തലക്കെട്ടില്‍ പറയുന്നു പുണെയില്‍ സ്ഫോടനം നടത്തിയത്‌ ഇന്ത്യന്‍ മുജാഹിദീന്‍

അടുത്ത പാരഗ്രാഫില്‍ "സ്ഫോടനം നടത്തിയത്‌ ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും സംശയത്തിന്റെ കരിനിഴല്‍ നീളുന്നത്‌ ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിതീന്റെ നേര്‍ക്കാണ്‌"

തൊട്ടടുത്ത പാരഗ്രാഫില്‍ "അന്വേഷണത്തിന്‌ ശേഷം മാത്രമേ ഇന്ത്യന്‍ മുജാഹിദീനോ ലശ്കറിനോ ബന്ധമുണ്ടോ എന്നു തീര്‍ത്ത്‌ പറയാണാകൂ എന്ന് ആഭ്യന്തര മന്ത്രി പറഞ്ഞതായി മാതൃഭൂമി പറയുന്നു , അതായത് മേല്‍ പറഞ്ഞ തലക്കെട്ട്‌ മാതൃഭൂമി പ്രത്യേക ലക്ഷ്യം വെച്ച്‌ സ്വന്തമായി സൃഷ്ടീച്ചതാണെന്ന് വ്യക്തം

മുന്‍പും ഇത്തരം റിപ്പോര്‍റ്റ്കള്‍ മാതൃഭൂമി പത്രത്തില്‍ വന്നിട്ടുണ്ട്‌ , പ്രവീണ്‍ കൃഷ്ണന്‍ തന്നെയാണ് സ്പെഷ്യലിസ്റ്റ്‌

മാതൃഭൂമിക്ക് അടുത്ത കാലത്ത് തുടങ്ങിയ കലശലായ മുസ്ലിം വിരോധത്തിന്റെ അക്കൌണ്ടില്‍ ഇത്തരം വാര്‍ത്തകള്‍ വക ചേര്‍ക്കുകയാണ്‌ വായനക്കാര്‍ ചെയ്യുക പക്ഷേ മാതൃഭൂമിക്ക്‌ മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴുന്നതായി സൂക്ഷിച്ചു നോക്കിയാല്‍ വ്യക്തമാകും

മുംബൈ ആക്രമണത്തിന് ശേഷം ഒരു കൊല്ലത്തിലേറെ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല, പുണെ ആക്രമണം കഴിഞ്ഞ ഉടനെ ആഭ്യന്തര മന്ത്രി പറഞ്ഞത് മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ സൃഷ്ടിക്കരുത്‌, അന്വേഷണത്തിന്‌ ശേഷം ആരാണു സ്ഫോടനം നടത്തിയതെന്ന് വ്യക്തമാക്കാം എന്നായിരുന്നു,

ഊഹാപോഹങ്ങള്‍ സൃഷ്ടിച്ച്‌ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആഭ്യന്തരമന്ത്രി ഇതു പറഞ്ഞത് മുമ്പും ഇന്ത്യയില്‍ ഇത്‌ പതിവാണ് ഇന്ത്യന്‍, ഡെക്കാണ്‌ മുജാഹിധുകള്‍ ഇത്തരം പുകമാറയായിരുന്നു എന്ന് ലാഷ്കര്‍ ഭീകരന്‍ ഡേവിഡ്‌ കോള്‍മാന് ഹേഡ്ലീയെ പിടികൂടിയപ്പോള്‍ മാത്രമാണ്‌ നമുക്ക്‌ മനസ്സിലായത്,

സ്ഫോടനം നടത്തി രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതാണു ഭീകരരുടെ ലക്ഷ്യം, സ്ഫോടനം നടത്തിയ ഉടനെ ചില പേരുകള്‍ പ്രസിധപ്പെടുത്തി പുകമറ സൃഷ്ടിച്ച്‌ രക്ഷപ്പെടുകയും രാജ്യം അസ്ഥിരമെന്ന് മാധ്യമങ്ങളിലെ ചര്‍ച്ചകളിലൂടെ ലോകത്തെ ബോധ്യപ്പെടുത്തി ലക്ഷ്യം നേടുകയും ചെയ്യുക എന്ന് സ്ഥിരം പരിപാടി തകര്‍ക്കാനാണ്‌ ഊഹാപോഹങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ മാധ്യമങ്ങളോട് രാജ്യം ആവശ്യപെട്ടത്
ഇന്ത്യയിലെ ഒട്ടു മിക്ക പത്രമാധ്യമങ്ങളും അത്‌ ശിരസാവഹിച്ചു, മാതൃഭൂമിയടക്കം ചിലര്‍ പഴയ പരിപാടി തുടരുന്നു...., മാതൃഭൂമിയെ ഭീകരര്‍ വിലക്കെടുത്തുവോ?, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്തനുമുള്ള ഭീകരരുടെ ആയുധങ്ങളില്‍ മാതൃഭൂമിയും? ഡേവിഡ്‌ കോള്‍ മാന് ഹെഡ്ലീ, തന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടി പലരെയും പലതിനെയും വിലക്കെടുത്തിട്ടുണ്ട്‌, അതില്‍ മാതൃഭൂമി പത്രവും പെടുന്നുവോ?,ഇല്ലെങ്കില്‍ എന്താണു ഇത്തരം വാര്‍ത്തകള്‍ കൊണ്ട് മാതൃഭൂമി ലക്ഷ്യമാക്കുന്നത്‌ ?

No comments:

Post a Comment

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.